Tuesday, August 2, 2011

രണ്ടു യാത്രക്കാർ

മണൽക്കാട്ടിൽ വഴി തെറ്റിയലയുകയാണ്‌ രണ്ടു യാത്രകാർ. വിശപ്പും ദാഹവും കൊണ്ടു വശം കെടുകയാണവർ. ഒടുവിൽ അവർ ഒരു മതിൽക്കെട്ടിനു പുറത്തെത്തി. ഉള്ളിൽ ഒരു ചോലയൊഴുകുന്നതും കിളികൾ പാടുന്നതും അവർക്കു കേൾക്കാം. ഫലസമൃദ്ധമായൊരു മരത്തിന്റെ ചില്ലകൾ മതിലിനു മുകളിൽക്കൂടി കാണാനുമുണ്ട്. വളരെ രുചികരമായിരിക്കണമവ. ഒരാൾ മതിലിനു മുകളിലൂടെ വലിഞ്ഞുകയറി ഉള്ളിലെത്തി അപ്രത്യക്ഷനായി. മറ്റേയാളാവട്ടെ, വഴി തെറ്റിയ മറ്റു സഞ്ചാരികളുണ്ടെങ്കിൽ അവർക്കു മരുപ്പച്ചയിലേക്കുള്ള വഴി കാട്ടാനായി മരുഭൂമിയിലേക്കു മടങ്ങുകയാണ്‌.





കടപ്പാട് : വി.രവികുമാർ

Tuesday, May 3, 2011

യാചകനും വാക്കുകളും

നഗരമധ്യത്തിലെ തിരക്ക് പിടിച്ച ഒരു തെരുവില്‍ അന്ധനായ ഒരു വൃദ്ധന്‍ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ ഒഴിഞ്ഞ ഭിക്ഷാ പാത്രതിന്നരികെ, ഒരു കാര്‍ഡ് ബോര്‍ഡ്‌ പേപ്പറില്‍ "ഈ അന്ധനെ ദയവായി സഹായികുക" എന്നെഴുതി വെച്ചിരുന്നു. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, ആരും അതില്‍ നാണയത്തുട്ടുകള്‍ ഇട്ടില്ല. കുറച്ചു കഴിഞ്ഞു, അത് വഴി വന്ന ഒരാള്‍ ഈ യാചകനെ ശ്രദ്ധിച്ചു. ഒരുപാട് ആളുകള്‍ നോക്കി പോകുന്നതല്ലാതെ, ആരും സഹായിക്കുന്നില്ല എന്നും ആ വഴി പോക്കന്‍ നിരീക്ഷിച്ചു. അയാള്‍ ആ യാചകന്റെ അനുവാദം ചോദിച്ചു കൊണ്ട്, തന്റെ പോകറ്റില്‍ നിന്നും ഒരു മാര്കര്‍ എടുത്തു , ആ കാര്‍ഡ് ബോര്‍ഡിന്‍റെ മറുവശത്ത് എന്തോ എഴുതി. ആ ഭാഗം റോഡിനു അഭിമുഖമായി വെച്ചു. എന്നിട്ട് അയാള്‍ നടന്നു പോയി.

അത്ഭുതകരം എന്ന് പറയട്ടെ , ആളുകള്‍ പൈസ ഇടാന്‍ തുടങ്ങി. കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ ഭിക്ഷാപാത്രം നിറഞ്ഞു കവിഞ്ഞു. ഇത് ശ്രദ്ധിച്ച അന്ധനായ മനുഷ്യന്‍ അത് വഴി വന്ന അപരിചിതനോട് ആ കാര്‍ഡ്ബോര്‍ഡില്‍ മുപേ പോയ ആള്‍ എന്താണ് എഴുതിയിട്ടുള്ളത് എന്ന് ചോദിച്ചു.

"അത് ഇങ്ങനെയാണ്" അപരിചിതന്‍ പറഞ്ഞു.
"ഇതൊരു സുന്ദരമായ ദിവസം ആണ്. നിങ്ങള്‍ക്കിത് കാണാം. പക്ഷെ എനിക്കതിനു കഴിയില്ല."

ഈ ചെറിയ കഥ നമ്മള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് , ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചാണ്. വാകുകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. ഏതു അവസരത്തില്‍, ഏതു തരത്തിലുള്ള ആളുകളോട്, എങ്ങനെ സംസാരിക്കണം എന്ന് അറിയുന്നത് ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കാന്‍ അത്യാവശ്യം വേണ്ട ഒരു ഘടകം ആണ്.