Tuesday, August 2, 2011

രണ്ടു യാത്രക്കാർ

മണൽക്കാട്ടിൽ വഴി തെറ്റിയലയുകയാണ്‌ രണ്ടു യാത്രകാർ. വിശപ്പും ദാഹവും കൊണ്ടു വശം കെടുകയാണവർ. ഒടുവിൽ അവർ ഒരു മതിൽക്കെട്ടിനു പുറത്തെത്തി. ഉള്ളിൽ ഒരു ചോലയൊഴുകുന്നതും കിളികൾ പാടുന്നതും അവർക്കു കേൾക്കാം. ഫലസമൃദ്ധമായൊരു മരത്തിന്റെ ചില്ലകൾ മതിലിനു മുകളിൽക്കൂടി കാണാനുമുണ്ട്. വളരെ രുചികരമായിരിക്കണമവ. ഒരാൾ മതിലിനു മുകളിലൂടെ വലിഞ്ഞുകയറി ഉള്ളിലെത്തി അപ്രത്യക്ഷനായി. മറ്റേയാളാവട്ടെ, വഴി തെറ്റിയ മറ്റു സഞ്ചാരികളുണ്ടെങ്കിൽ അവർക്കു മരുപ്പച്ചയിലേക്കുള്ള വഴി കാട്ടാനായി മരുഭൂമിയിലേക്കു മടങ്ങുകയാണ്‌.





കടപ്പാട് : വി.രവികുമാർ

No comments: